2009, ജൂലൈ 14, ചൊവ്വാഴ്ച

ഷാളൊരു കുടയാക്കി

ഞാന്‍ ഒരു മഴകൊണ്ടു. രസകരമായ മഴ.
ഹൈദരബാദില്‍ നിന്ന് മാമനും കുടുംബവും വന്നിരുന്നു. വൈകീട്ട് ഞങ്ങള്‍ കടല്‍ കാണാന്‍ പോയി.
ഉറഞ്ഞുതൂള്ളിയിരുന്ന തിരമാലകള്‍ ഞങ്ങളെ സ്വീകരിച്ചു. കടല്‍ഭിത്തിയുള്ളതിനാല്‍ വെള്ളം തൊടണമെന്ന എന്റെ ആശ നടന്നില്ല. ലൈറ്റ്ഹൌസിനപ്പുറം കരിങ്കല്‍ തട്ടില്ലാത്ത സ്ഥലത്തേയ്ക്ക് ഞങ്ങള്‍ ഓടി.
കുറച്ചുനേരം ഞങ്ങള്‍ കളിച്ചു. കടലമ്മയെക്കുറിച്ച് ചീത്തവാക്കെഴുതിയപ്പോള്‍ തിരമാലകള്‍ ദേഷ്യത്തോടെ അതു മായ്ച്ചു.
ഏറെ നേരം കളിക്കാന്‍ സമ്മതിച്ചില്ല മഴ. ഞങ്ങള്‍ വീട്ടിലേയ്ക്കു മടങ്ങി. കുടയെടുത്തിരുന്നില്ല.
ചേച്ചിയുടെ ഷാളെടുത്തു കുടയാക്കി. ചേച്ചി തല്ലിയപ്പോള്‍ മാമന്റെ മകളായ നിഖിതച്ചേച്ചിയുടെ ഷാളെടുത്തു.
ഒരു ഓട്ടോവന്നു. 'വാഗണ്‍ ട്രാജഡി' പോലെ കുത്തിക്കേറ്റി ബസ്റ്റോപ്പുവരെ യാത്ര. പെട്ടെന്ന് ഒരു ബസ്സിലും കയറിപ്പറ്റി.
വീട്ടിലെത്തി. കളിയുമായി ഒരു ദിവസം.
ഞാന്‍ നല്ലവണ്ണം ആസ്വദിച്ചു.

ആദര്‍ശ. ആര്‍
5-E

1 അഭിപ്രായം:

  1. 'വാഗണ്‍ ട്രാജഡി' പോലെ കുത്തിക്കേറ്റി ബസ്റ്റോപ്പുവരെ യാത്ര. പെട്ടെന്ന് ഒരു ബസ്സിലും കയറിപ്പറ്റി.
    വീട്ടിലെത്തി. കളിയുമായി ഒരു ദിവസം.
    ഞാന്‍ നല്ലവണ്ണം ആസ്വദിച്ചു.

    മറുപടിഇല്ലാതാക്കൂ