2009, ജൂലൈ 21, ചൊവ്വാഴ്ച

നിഴലുകള്‍. . .

ഉയര്‍ന്നുകേള്‍ക്കുന്ന നിലവിളികള്‍ക്കിടയില്‍ ആ കാല്‍പ്പെരുമാറ്റം താഴ്ന്നുപോയി എങ്കിലും അവരുടെ നിഴല്‍രൂപങ്ങള്‍ ഭിത്തിയിലും നിരത്തിലും പതിഞ്ഞു. സൂര്യന്‍ താഴ്ന്നുതുടങ്ങിയിട്ടും ആ ഗ്രാമത്തിലെ നിലവിളികള്‍ക്ക് അസ്തമയം ഉണ്ടായില്ല. ഗ്രാമത്തില്‍ പച്ചച്ചോരയുടെ മണം പരന്നു. പണ്ട് സ്നേഹത്തിന്റേയും നന്മയുടേയും മണമാണ് പരന്നിരുന്നത്. ശാന്തിഗ്രാമമെന്ന വിളിപ്പേരുമാറി, അശാന്തി ഗ്രാമമായി. ചെറിയ സങ്കടങ്ങളും, ഞെരുക്കങ്ങളും ഇപ്പോഴും കേള്‍ക്കുന്നു അവിടെ നിന്ന്.

തിന്മയുടെ നിഴലുകള്‍ക്ക് എന്നാണ് വിട നല്‍കാനാവുക?

അഞ്ജന വിപാല്‍
8-A

1 അഭിപ്രായം: