2009, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

മായാതെ

പകലിന്‍ വെളിച്ചത്തില്‍
ഒളിച്ചിരിക്കുന്നവന്‍
ഇരുളിനെ കാര്‍ന്നു
തിന്നാനൊരുങ്ങി
പേടിയെന്നവനെ
ഞാന്‍ വലിച്ചെറിഞ്ഞു
വീണ്ടുമവന്‍ എന്നരികിലെത്തി
എന്റെ ഹൃദയത്തില്‍ അവന്‍
ചേര്‍ന്നു കഴിഞ്ഞു
പേടി, ഒരിക്കുലും മായാത്ത പേടി

-ചാന്ദ്നി. V.C
9-D

മതില്‍ക്കെട്ടുകള്‍

ഒരു മതില്‍ക്കെട്ടിനപ്പുറത്തേയ്ക്ക്
ആര്‍ക്കുമില്ല സൌഹാര്‍ദ്ദം
​എങ്ങും നിശബ്ദത
ഭൂമി തിന്നുതീര്‍ക്കുവാനുള്ള ഇളമതിലിന്റെ ആക്രോശം
ഒരു നിമിഷത്തിനുള്ളില്‍
പണിതുതീരുന്ന കാക്കത്തൊള്ളായിരം മതിലുകള്‍
എന്നെ വെറുതെ വിടൂ എന്ന് നിലവിളിക്കുന്ന ഭൂമി

-സുഹൈറ സുലൈമാന്‍
7-D

സ്നേഹസ്പര്‍ശം

മുറ്റത്തുനിന്നൊരെന്‍ ജമന്തി പൂവിന്‍
ഇലയും ഇതളും കൊഴിഞ്ഞുപോയി
എന്റെ കണ്ണിലെ കണ്ണീരും പൊഴിഞ്ഞുപോയി
ഒരിക്കലും കിട്ടാത്ത ജലത്തെയോര്‍ത്ത്
എന്റെ കണ്ണീര്‍ക്കണം
ഒരു സ്നേഹസ്പര്‍ശമായ് മണ്ണില്‍ പൊഴിഞ്ഞു.

-മാളവിക. പി. സുന്ദര്‍
8-D

മെല്ലെ

പേടിയെ തടയാന്‍ ശ്രമിക്കവെ
എന്റെ പേടിച്ചരണ്ട കണ്ണുകള്‍
നിന്റെ കണ്ണുകളാല്‍ മാഞ്ഞുപോയി മെല്ലെ

-അഞ്ജലി ദിനേശ്
9-D

2009, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

കമലാ സുരയ്യയ്ക്ക് : വീണ്ടും പൂക്കുമോ?

നീര്‍മാതളത്തിന്റെ ചോട്ടില്‍നില്‍ക്കെ
നിറയുമെന്‍കണ്ണു, നീരിറ്റു വീണു
തീരാത്ത സ്വപ്നങ്ങള്‍ ഭൂമിയിലര്‍പ്പിച്ച്
നീര്‍മാതളമിന്നു വാടിവീണു.

വിടരുകയിനിയും വാടിയ പൂവേ
പൂക്കുക നീയും നീര്‍മാതളമേ

നിധീഷ്. കെ. എന്‍
8-K